അങ്കാറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ തുർക്കിയുടെ അറസ്റ്റ് വാറന്റ്. ഗാസയിൽ വംശീയ ഉന്മൂലനം നടത്തി എന്നാരോപിച്ച് ഇസ്താംബൂൾ പ്രോസിക്യൂട്ടറുടെ ഓഫീസാണ് വാറന്റ് പുറപ്പെടുവിച്ചത്.
പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും സൈനിക മേധാവിമാരും ആടക്കം 36 ഉന്നതർക്കെതിരേയും വാറന്റുണ്ട്. തുർക്കിയുടെ നടപടിയെ അപലപിക്കുന്നതായി ഇസ്രേലി വിദേശകാര്യമന്ത്രി ഗിദയോൻ സാർ പ്രതികരിച്ചു.